photo by :നൗഷാദ് അകമ്പാടം |
ഉണർന്നിരുന്നു
ഉറക്കമില്ലാ രാവുകൾ,
ചിന്തയുടെ അനന്തമായ അറ്റങ്ങളിലേക്ക്,
ചെന്ന് ഭ്രാന്തൻ വിജനതയിലേക്ക്,
നോട്ടമിട്ട് ഉത്തരമില്ലാ അവസ്ഥയിലേക്ക്,
നിന്നു പകച്ച് സമയം വൃഥാവിലാക്കുക അല്ലായിരുന്നു.
ഹൃദയം സ്നേഹത്തിൻ മിടിപ്പുകൾ കാത്തിരുന്ന,
ഹിജാസിന്റെ കുളിർമ്മയിലേക്ക്.
സ്വാലത്തിൻ നാദം, നിശ്വാസമായി,
സുന്ദര മൂഹൂർത്തം നൽക്കുമ്പോൾ,
മദീനയുടെ മാലാഖമാർ മുത്തുരത്നമാകും,
മന്ത്രമോതുന്ന ചൂണ്ടുകളിൽ നിന്ന്
കസ്തൂരി സുഗന്ധത്തിൻ നറുമണവുമായി
കുളിർകാറ്റിൻ തെന്നലായി യസ്‌രിബിലെ
ഇരുലോക പ്രകാശമാം രാജകുമാരനിലേക്ക്
ഈ ജീവിതത്തിൻ അനർഘനിമിഷം.
നന്നായിട്ടുണ്ട്...ചില്ലക്ഷരങ്ങള്‍ കിട്ടുന്ന പ്രോഗ്രാം ഉപയോഗിച്ചു കൂടെ ടൈപ്പുചെയ്യാന്‍......
ReplyDeleteപ്രവാചക പ്രണയം തുളുമ്പുന്ന വരികള്‍ ഇനിയും നിര്‍ഗളിക്കട്ടെ
ReplyDelete