നിശ്വാസത്തിലെ
ഏറ്റകുറച്ചലുകളല്ല
എന്നെ ആധിയിലാക്കുന്നത്.
നിശബ്ദതയുടെ
രാത്രിയാമങ്ങളിലെ
ഭയാനകതയുമല്ല
എന്നെ അന്ധനാക്കുന്നത്.
ഒടുവിൽ പ്രതീക്ഷിച്ച
വിധിയുത്തരങ്ങളുമല്ല
എന്നെ കഷ്ടതയിലാക്കുന്നത്.
തീർത്തും തീരാതെയും
തുടരുന്ന
ജീവിതാഗ്രങ്ങളല്ല,
സ്വപ്നം കണ്ടിട്ടും
യാദാർത്ഥ്യമാവാത്ത
ഹിജ് റയുടെ കാൽപ്പാടുകളാണ്
എന്നെ അസ്വസ്തമാക്കുന്നത്.
Sunday, April 19, 2015
Saturday, April 18, 2015
ഇരിപ്പിടം
ഇരുട്ടിന്റെ ഇരിപ്പിടം
ഹൃദയത്തിൽ നിലനിർത്തുന്ന
ഇഹത്തിൽ,
ഇരുകൈകൾ പ്രാർത്ഥനകൾക്കായി
ഉയരുമ്പോൾ,
ഇടരുന്ന മനമാകെ
പ്രണയത്തിന്റെ നിമിഷങ്ങൾക്കായി
ആഗ്രഹിച്ചുമ്പോൾ,
നാഥനിലേക്കുള്ള പ്രതീക്ഷകൾക്കായി
വീണ്ടും നടന്നിടാം.
മോഹിച്ചിടുന്ന യാത്രകൾക്കായി
തുടരുമ്പോൾ,
കണ്ണുനീരിന്റെ മിനാരങ്ങൾ
അടുക്കലേക്ക് എത്തിച്ചേരുമ്പോൾ,
യാചകനിൽ
പുഞ്ചിരി വിടരുമ്പോൾ,
അലിയുന്ന പ്രണയമന്ത്രങ്ങൾ
തുടരെ സമർപ്പിച്ചിടാം.
അല്ലാഹുമ്മ സല്ലി അലാ സയ്യിദിനാ മുഹമ്മദ്
Labels:
കവിത,
നബി(സ),
പ്രണയം,
പ്രവാചകപ്രണയം,
മദീന,
മുഹമ്മദ് നബി
പുതുതരംഗം
മരണപ്പെട്ട ഹൃദയത്തിനുമേൽ
പ്രണയത്തിന്റെ വാക്കുകൾ
പതിയുമ്പോൾ, ജീവന്റെ
താളമായി കാതോർത്തിരിക്കാൻ
എനിക്ക് അർഹതയുണ്ടോ?
വിചാരങ്ങളിലെ ചിന്തകൾ
വേറെ ആയതുപ്പോലും
ഇരുട്ടിൽ നിന്ന് അന്ധകാരത്തിലേക്കല്ലേ
നയിക്കുന്നത്, പിന്നെ
എങ്ങനെ ഞാൻ
പ്രണയത്തിന്റെ അടുക്കലേക്ക്
പറന്നുയരും?
കേട്ട വരികളിലെ പുതുതരംഗം
മാത്രമായി ഒടുങ്ങുമോ ഞാൻ.
പറഞ്ഞു നടക്കുന്ന യാചകനോളം
വരുമോ എന്നിലെ ഹുബ്ബ്!!
Labels:
കവിത,
നബി(സ),
പ്രണയം,
പ്രവാചകപ്രണയം,
മദീന,
മുഹമ്മദ് നബി,
മുഹമ്മദ്(സ),
സനേഹം,
സ്നേഹം
Subscribe to:
Posts (Atom)