Tuesday, July 24, 2012

വാതായനങ്ങളിലേക്ക്


ചരിത്രം തുടക്കമിട്ടത് 
നൂറ്റാണ്ടുകൾ കഴിഞ്ഞാലും
ആസ്വദിച്ചു തീരാത്ത
വസന്തഭൂമികയിലായിരുന്നു.
യാത്രകൾ പിന്നിട്ടത് 
മരുഭൂമികളിലൂടെ വേർപാടിൻ
മൗനത്തിൽ വേദനിച്ചായിരുന്നു.
തായിഫിന്റെ താഴ്‌വരകളിൽ
ശത്രുവിന്റെ പരിഹാസത്തിൻ
കല്ലെറുകൾ ഏറ്റുവാങ്ങിയപ്പോൾ
കാരുണ്യത്തിന്‍ പ്രാർത്ഥനകൾ 
മൊഴിഞ്ഞു  സ്നേഹത്തിൻ 
പാതകൾ തുറന്നിട്ടായിരുന്നു
ത്വയ്‌ബാ ഗ്രാമത്തിൽ നിന്നും   
വരുന്ന ഒട്ടകസംഘത്തെ യ്‌സരിബ് പട്ടണം
ആത്മാവിൻ സംഗീതമായി 
ആനന്ദത്തിൻ ഈരടികളോടെ 
സ്വാഗതമേകിയത്
അനുരാഗത്തിന്റെ മദീനയുടെ 
വാതായനങ്ങളിലേക്കായിരുന്നു.



No comments:

Post a Comment