ഓ ഹൃദയമേ,
ഇന്നലെകളുടെ ഇമ്പമാർന്ന
തിന്മകളുടെ തീകനലുകൾ
നിന്നെ വല്ലാതെ അലട്ടുന്നുവോ ?
വാക്കുകളിലും പ്രവർത്തികളിലും
കൂടെ കൂടിയ അപരാധങ്ങളെല്ലാം
നിന്നിൽ കണ്ണുനീർ ബാഷ്‌പമായി തുടരുന്നുവോ ?
ഇരുട്ടിന്റെ രാത്രിയിൽ
അനുഗ്രഹത്തിൻ നിലാവായി
പുഞ്ചിരി തൂകി നിൽക്കുന്ന
റമളാനിൻ ചന്ദ്രികാവസന്തത്തെ
നീ കണ്ടില്ലേ?
കാരുണ്യത്തിന്‍ ദിനരാത്രങ്ങളല്ലേ
ഇനി നിന്റെ കൂടെ ?
ഓ ഹൃദയമേ,
നീ പ്രാർത്ഥിച്ചിടുക,
ഓരോ ഹൃദയമിടിപ്പും
എത്തി ചേർന്നിടാൻ
നാഥന്റെ മാസത്തിലും
നന്മയുടെ പ്രവാചകതീരത്തും.
No comments:
Post a Comment